Friday, August 30, 2019

ഷാ-ലി-മാറി-ലെ സൂ-ഫി-ഗാ-യകൻ-

എ സു-രേഷ്--
"വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്-തമിക്കുന്നതിനെയല്ല
ഞാൻ സ്-നേഹിക്കുന്നതെന്നുദ്-ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീ പോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.'- ജലാ-ലു-ദ്ദീൻ- റൂ-മി.- (13ാം- നൂ-റ്റാ-ണ്ടി-ലെ പേർ-ഷ്യൻ- കവി)-.-

ഷാ-ലി-മാർ- പൂ-ന്തോ-ട്ട-ത്തി-ലെ- ജ-ല-ധാ-ര-യു-ടെ- ആ-ര-വ-ത്തി-നൊ-പ്പം- ആ- പു-ല്ലാ-ങ്കു-ഴൽ-നാ-ദ-വും- അ-നർ-ഗ-ളം- വി-ര-ഹ-ഗീ-തം- പാ-ടു-ന്നു-ണ്ടാ-കു-മ-വി-ടെ- ഇ-പ്പോ-ഴും.- കേൾ-ക്കാ-നാ-രു-മി-ല്ലെ-ങ്കി-ലും- അ-യാൾ- പാ-ടി-ക്കൊ-ണ്ടി-രി-ക്കു-ക-യാ-വും.- മു-ഗൾ- സൗ-ന്ദ-ര്യ-ത്തി-ന്റെ- ഗ-ത-കാ-ല- പ്രൗ-ഢി-യിൽ- സ്വ-പ്--നം-ക-ണ്ടു- മ-യ-ങ്ങു-ന്ന- പൂ-ങ്കാ-വ-ന-ത്തിൽ- മ-റ്റാ-രു-ടെ-യും- നി-യോ-ഗ-ത്താ-ല-ല്ല-ല്ലൊ- അ-ല്ലെ-ങ്കി-ലും- അ-വ-ൻ നി-ത്യ-വും- വ-ന്നി-രു-ന്ന്- പാ-ടു-ന്ന-ത്-.- ത-ന്നെ- അ-വി-ടേ-യ്--ക്ക്-- എ-ത്തി-ച്ച- അ-തേ- തീ-യാ-ണ്- മ-റ്റു-ള്ള-വ-രി-ലും- ക-ത്തു-ന്ന-തെ-ന്ന്- അ-യാ-ള-റി-യു-ന്നു.- അ-ത്-- കെ-ടു-ത്താ-ൻ സം-ഗീ-ത-ത്തി-ന്റെ- നാ-ദ-ധാ-ര-യ-ല്ലാ-തെ- മ-റ്റൊ-ന്നു-മി-ല്ല- സ-ഞ്ചാ-രി-കൾ-ക്കേ-കാ-ൻ.-
ശ്രീ-ന-ഗ-റി-ലെ- മു-ഗൾ- ഗാർ-ഡ-നു-ക-ളി-ലൊ-ന്നാ-യ- ഷാ-ലി-മാ-റി-ലെ- പ-ഴ-യ- വി-ശ്രമമ-ന്ദി-ര-ത്തിൽ- യു-വാ-വാ-യ- സൂ-ഫി- ഗാ-യ-ക-നെ- ക-ണ്ട-ത്-,- ക-ഴി-ഞ്ഞ-- അ-മർ-നാ-ഥ്-- തീർ-ത്ഥാ-ട-ന-വേ-ള-യിൽ.- മു-ഗൾ- ച-ക്ര-വർ-ത്തി- ജ-ഹാം-ഗീർ- പ്രി-യ-ത-മ- നൂർ-ജ-ഹാ-ന്റെ- (ലോ-ക-ത്തി-ന്റെ- വെ-ളി-ച്ചം-)-ഓർ-മ-യ്--ക്ക്--  പ-ണി-ക-ഴി-പ്പി-ച്ച-താ-ണ്- "-സ്--നേ-ഹ-ത്തി-ന്റെ- ഭ-വ-നം-'- എ-ന്ന- അർ-ത്ഥ-മു-ള്ള- ഷാ-ലി-മാർ- ഉ-ദ്യാ-നം.- സ്--നേ-ഹ-വും- വെ-ളി-ച്ച-വും- ഇവി-ടെ ഒ-രു-മി-ക്കു-ന്നു.- പൂ-ന്തോ-ട്ട-ത്തി-ലെ- ജ-ല-നിർ-ത്സ-രി-ക്കൊ-പ്പം- ഒ-ഴു-കി-വ-രു-ന്ന- സം-ഗീ-ത-ത്തി-ന്റെ- ഉ-റ-വി-ടം- തേ-ടി-യെ-ത്തു-മ്പോൾ- ക-ണ്ട-ത്-- ഒ-ഴി-ഞ്ഞ- കെ-ട്ടി-ട-ത്തി-ന-ക-ത്ത്-- ത-നി-ച്ചി-രു-ന്ന്- മു-ള-ന്ത-ണ്ടൂ-തു-ന്ന- യു-വാ-വി-നെ.- അ-തി-ന്റെ- ഏ-കാ-ന്ത-ശോ-ക-ത്തിൽ- ഗാ-യ-ക-ന്റെ- ഹൃ-ദ-യ-വും- അ-ലി-യു-ന്നു.- മു-മ്പ്-- ഫോ-ട്ടോ-ഗ്ര-ഫ-റാ-യി-രു-ന്നു.- ഇപ്പോൾ- ജോ-ലി-യൊ-ന്നും- ചെയ്യു-ന്നി-ല്ല.- താൻ- മാ-ത്രമല്ല,- വീ-ട്ടിലാ-രും- വി-വാ-ഹി-തരല്ല.- കഴി-ഞ്ഞ അഞ്ച്-- വർ-ഷമാ-യി- ദി-വസവും- ഇവി-ടെ വന്നി-രു-ന്ന്- ഹി-ന്ദു-സ്ഥാ-നി-യിൽ- പു-ല്ലാ-ങ്കു-ഴൽ- വാ-യി-ക്കും.- കേൾ-ക്കു-ന്ന ആരെങ്കി-ലും- വല്ലതും- നൽ-കി-യാൽ- സ്വീ-കരി-ക്കും.-- മ-ടി-ച്ച്-- തു-ട-ങ്ങി-യ- സം-സാ-രം- സൂ-ഫി-സ-ത്തി-ലേ-ക്ക്-- ക-ട-ന്ന-തോ-ടെ- അ-യാൾ- സ്--ഫു-ട-മാ-യ- ഇം-ഗ്ലീ-ഷിൽ- ച-ടു-ല-മാ-യി-- സം-സാ-രി-ച്ചു.- കാ-ശ്--മീ-രി-ന്റെ- സൂ-ഫി- പാ-ര-മ്പ-ര്യ-ത്തെ-ക്കു-റി-ച്ച്-- വാ-ചാ-ല-നാ-യ- ഗാ-യ-ക-ൻ അ-തി-ല-ട-ങ്ങി-യ- ഗ-ഹ-ന-മാ-യ- പൊ-രു-ളി-നെ-ക്കു-റി-ച്ച്-- പ-റ-ഞ്ഞു.- അ-ത്-- ഐ-ക്യ-ത്തി-ന്റെ- ദർ-ശ-ന-മാ-ണ്.- സൂ-ഫി-സം- പോ-ലെ തന്നെ കാ-ശ്--മീ-രി-ന്- പ്രധാ-നമാ-ണ്- ശൈവി-സവും.- അൻ-പേശി-വം എന്നാൽ- ദൈവം- സ്--നേഹമാ-ണ്-.- സ-ത്യ-വും- സു-ന്ദരവു-മാ-യത്--.- ബു-ദ്ധ-ൻ,- ശി-വ-ൻ,- ന-ബി- എ-ല്ലാം- ഒന്ന്്-.- മ-ന്ദി-ര-ങ്ങ-ളി-ലോ- വി-ഗ്ര-ഹ-ങ്ങ-ളി-ലോ- അ-ല്ല- ദൈ-വം.- മ-നു-ഷ്യ-നെ-പോ-ലെ- പ്ര-വർ-ത്തി-ക്കാ-ൻ പ്ര-തി-മ-യ്--ക്ക്-- ക-ഴി-യി-ല്ല.- ജ-ലം,- മ-ണ്ണ്,- അ-ഗ്നി,- വാ-യു- എ-ന്നി-വ-യാൽ- നിർ-മി-ത-നാ-ണ്- അവൻ.- എ-ന്നാൽ- ഇ-വ-കൊ-ണ്ട്-- ന-മു-ക്ക്-- മ-നു-ഷ്യ-നെ- ഉ-ണ്ടാ-ക്കാ-നാ-വി-ല്ല.- ലോ-ക-ത്തെ-വി-ടെ-യെ-ങ്കി-ലും- യു-ദ്ധ-മോ- കൊ-ല-പാ-ത-ക-മോ- ഇ-ല്ലാ-ത്ത- ദി-വ-സ-മു-ണ്ടോ-? വേർ-തി-രി-വു-കൾ-ക്ക്-- അർ-ഥ-മി-ല്ല.- എ-ല്ലാ-വ-രും- ശ്വ-സി-ക്കു-ന്ന-ത്-- ഒ-രേ- വാ-യു.- എ-ല്ലാ-വ-രി-ലു-മു-ള്ള-ത്-- ഒ-രേ- അ-ഗ്നി.-
"-എ-ന്റെ- പു-ല്ലാ-ങ്കു-ഴ-ലി-ന്റെ- നാ-ദം- ആ-ഗ്നേ-യ-മാ-ണ്.- ആ-രി-ലാ-ണ്- ഈ- തീ-നാ-ളമി--ല്ലാ-ത്ത-ത്--?- ആ- തീ- ഉ-ള്ളിൽ- ഉ-ണ-രു-ന്നി-ല്ലെ-ങ്കിൽ- പി-ന്നെ- എ-ന്തി-ന്- ജീ-വി-ക്കു-ന്നു-?- പു-ല്ലാ-ങ്കു-ഴ-ലിൽ- വി-ങ്ങി-നിൽ-ക്കു-ന്ന-തും- ആ-ളി-ക-ത്തു-ന്ന-തും- പ്രേ-മ-ത്തി-ന്റെ- തീ-യാ-ണ്-'-റൂ-മി- പ-റ-യു-ന്നു.-
ഷാ-ലി-മാർ- ടൗ-ണി-ലാ-ണ്- കാ-ശ്--മീ-രി-ലെ- പ്ര-ശ-സ്--ത- സൂ-ഫി-വ-ര്യ-നാ-യ സ-യി-ദ്-- മി-റാ-ക്-- ഷാ- ക-സാ-നി-യു-ടെ- ദർ-ഗയു-ള്ളത്--.- ശ്രീ-നഗറി-ലെത്തു-ന്ന സ-ഞ്ചാ-രി-കൾ ഇവി-ടം- സന്ദർ-ശി-ക്കാ-റു-ണ്ട്-.- മതസൗ-ഹാർ-ദത്തി-നു- പേരു-കേട്ട ദർ-ഗയിൽ- സം-ഘർ-ഷ- സാ-ഹ-ച-ര്യം- കണക്കി-ലെടു-ത്ത്--- സ-ന്ദർ-ശ-നം- ഒ-ഴി-വാ-ക്ക-ണ-മെ-ന്ന്-്-- നിർ-ദേ-ശമു-ണ്ട്-.- ഇ-തു- കേട്ട-പ്പോൾ- യു-വാ-വ്-- ഞങ്ങളെ അ-വി-ടേ-ക്ക്-- കൂ-ട്ടി-ക്കൊ-ണ്ടു-പോ-യി.- ഭി-ത്തി-യിൽ- എ-ഴു-തി-വ-ച്ച- ലി-ഖി-ത-ങ്ങൾ- വാ-യി-ച്ചു-ത-ന്നു.- ചാ-യ- ത-ന്ന്- സൽ-ക്ക-രി-ച്ചു.- താ-ടി-വ-ച്ച- എ-ല്ലാ-വ-രെ-യും- ഭീ-ക-ര-രെ-ന്ന്- സം-ശ-യി-ക്കു-ന്ന- ചി-ലർ-ക്ക്-- അ-തൊ-രു- വ്യ-ത്യ-സ്--ത- അ-നു-ഭ-വ-മാ-യി.- വി-നോ-ദ-സ-ഞ്ചാ-ര-മാ-ണ്- കാ-ശ്--മീ-രി-ന്റെ- പ്ര-ധാ-ന- വ-രു-മാ-ന-ം.- അ-തി-ന്റെ- ഭാ-ഗ-മാ-യി- ജീ-വി-ക്കു-ന്ന-വർ- അ-തിൽ- തീ-വ്ര-വാ-ദ-വും- ഭീ-ക-ര-ത-യു-മൊ--ന്നും- ക-ലർ-ത്തു-ന്നി-ല്ല.- നി-ര-ന്ത-രം- സം-ഘർ-ഷം- പു-ക-യു-ന്ന- താ-ഴ്--വ-ര-യിൽ- ക-ഴി-ഞ്ഞ- കു-റെ- വർ-ഷ-ങ്ങ-ളാ-യി- ജീ-വി-തം- ദു-രി-ത-പുർ-ണമാ-ണ്-.- വി-ദ്യാ-ഭ്യാ-സ- സൗ-ക-ര്യ-മി-ല്ല,- തൊ-ഴി-ലി-ല്ലാ-യ്--മ,- കാർ-ഷി-ക- ത-കർ-ച്ച.- 2014ലെ- രൂ-ക്ഷ-മാ-യ- വെ-ള്ള-പ്പൊ-ക്കം- ആ-യി-ര-ക്ക-ണ-ക്കി-ന്- ഗ്രാ-മ-ങ്ങ-ളെ- ത-കർ-ത്തെ-റി-ഞ്ഞു.- 2018ലും- അ-തി-ന്റെ- പ-രി-ക്കു-കൾ- ബാ-ക്കിനിൽ-ക്കു-ന്നു-.- എ-ല്ലാ-റ്റി-നും- പ-രി-ഹാ-ര-മാ-യി- കേ-ന്ദ്ര-സർ-ക്കാർ- കൂ-ടു-തൽ- സൈ-ന്യ-ത്തെ- അ-യ-ക്കു-ന്നു.- മ-ത-വും- വി-ശ്വാ-സ-വും- ആ-യു-ധ-മാ-ക്കി- അ-ധി-കാ-രം- ഉ-റ-പ്പി-ക്കാ-ൻ ക-രു-ക്കൾ- നീ-ക്കു-ന്ന- കു-റ-ച്ചു-പേർ.- അതി-ന്റെ വി-ലകൊ-ടു-ക്കേണ്ടി-വരു-ന്ന- ബഹു-ഭൂ-രി-പക്ഷം- സാ-ധാ-രണക്കാർ.--- ഇല്ലാ-താ-ക്കപ്പെടു-ന്നത്-- അവരു-ടെ- ജീ-വി-തോ-പാ-ധി-കൾ.-  അ-മർ-നാ-ഥ്-- തീർ-ത്ഥാ-ട-ന-വും- രാ-ഷ്ട്രീ-യ- വി-ഷയമാ-ക്ക-പ്പെ-ടു-ക- പ-തി-വാ-ണ്.-  ഒടു-വിൽ- കാ-ശ്--മീ-രി-നെ- ശി-ര-ഛേ-ദം- ചെ-യ്യാ-ൻ തെ-ര-ഞ്ഞെ-ടു-ത്ത- സ-മ-യ-വും- അ-തു-ത-ന്നെ-യാ-യ-ത്-- യാ-ദൃ-ച്ഛി-ക-മ-ല്ല.-

അമർ-നാ-ഥ്-- പാ-തയിലെ "കെണി-കൾ'--
കാ-ശ്--മീ-രി-ലെ- അ-ന-ന്ത്--നാ-ഗ്-- ജി-ല്ല-യി-ലാ-ണ്- പ്ര-സി-ദ്ധ-മാ-യ- അ-മർ-നാ-ഥ്-- ഗു-ഹാ-ക്ഷേ-ത്രം.- ശ്രീ-ന-ഗ-റിൽ-നി-ന്ന്- 136 കി-ലോ-മീ-റ്റർ- വ-ട-ക്കു-കി-ഴ-ക്ക്-- സ-മു-ദ്ര-നി-ര-പ്പിൽ-നി-ന്ന്- 13,-000 അ-ടി- ഉ-യ-രെ.- 150 അ-ടി- ഉ-യ-ര-വും- 90 അ-ടി- വീ-തി-യു-മു-ള-ള- പ്ര-കൃ-തി-നിർ-മി-ത- ക്ഷേ-ത്ര-ത്തി-ലെ- പ്ര-തി-ഷ്--ഠ- മ-ഞ്ഞു-കൊ-ണ്ടു-ള്ള- ശി-വ-ലിം-ഗ-മാ-ണ്.- ഗു-ഹ-യു-ടെ- മു-കൾ-ഭാ-ഗ-ത്ത്-- ഇ-രു-വ-ശ-ത്തു-മു-ള്ള- ദ്വാ-ര-ങ്ങ-ളി-ലൂ-ടെ- തു-ടർ-ച്ച-യാ-യി- വെ-ള്ളം- വീ-ണു-കൊ-ണ്ടി-രി-ക്കും.- പെ-ട്ടെ-ന്ന്- ക-ട്ട-യാ-കു-ന്ന- മഞ്ഞ്-- വെ-ളു-ത്ത- പ-ക്ഷ-ത്തി-ലെ- ആ-ദ്യ-ദി-വ-സ-ങ്ങ-ളിൽ- ശി-വ-ലിം-ഗ-ത്തി-ന്റെ- രൂ-പം-പ്രാ-പി-ക്കു-മെന്നും- പൗർ-ണ-മി-യിൽ- പൂർ-ണ-രൂ-പ-ത്തിൽ- എ-ത്തു-മെ-ന്നു-മാ-ണ്- വി-ശ്വാ-സം.- കറു-ത്ത -പ-ക്ഷ-ത്തിൽ-  ഉ-രു-കി-ത്തു-ട-ങ്ങു-ക-യും- അ-മാ-വാ-സി-യിൽ- അ-പ്ര-ത്യ-ക്ഷ-മാ-കു-ക-യും- ചെ-യ്യു-ന്നു.- ഓ-രോ- മാ-സ-ത്തി-ലും- ഇതാ--വർ-ത്തി-ക്കു-ന്നു.- ഗു-ഹ-യു-ടെ- മു-ഖം- തെ-ക്കോ-ട്ടാ-യ-തി-നാൽ- സൂ-ര്യ-ര-ശ്--മി- ഒ-രി-ക്കലും-- ഇതിൽ- ത-ട്ടി-ല്ല.--- വേ-നൽ-ക്കാ-ല-ത്തും- മ-ഞ്ഞ്-- ഉ-രു-കാ-ത്തത്-- അതി-നാൽ.--
ശ്രാ-വ-ണ-മാ-സ-ത്തി-ലെ- പൗർ-ണ-മി-യിൽ- ശി-വ-ൻ ഗു-ഹ-യിൽ- പ്ര-ത്യ-ക്ഷ-പ്പെ-ട്ട്-- പാർ-വ-തി-ക്ക്-- അ-മ-ര-ത്വ-- ര-ഹ-സ്യം- പ-റ-ഞ്ഞു-കൊ-ടു-ത്തെ-ന്നാ-ണ്- ഐ-തി-ഹ്യം.- ആ- ദി-വ-സം- അ-മർ-നാ-ഥ്-- സ-ന്ദർ-ശി-ക്കു-ന്ന-ത്-- പു-ണ്യ-മാ-യി- ക-രു-തു-ന്നു.- എ-ല്ലാ-വർ-ഷ-വും- ജൂ-ലൈ-‐- ആ-ഗ-സ്--ത്-- മാ-സ-ങ്ങ-ളി-ലാ-ണ്- തീർ-ഥാ-ട-ക-രെ-ത്തു-ന്ന-ത്-.- അ-മർ-ത്യ-ത-യു-ടെ- ര-ഹ-സ്യം- കേൾ-ക്കാ-നി-ട-യാ-യ- ര-ണ്ട്-- പ്രാ-വു-കൾ- ഇ-ന്നു-മ-വി-ടെ- പ്ര-ത്യ-ക്ഷ-പ്പെ-ടു-ന്നു.- ഇ-വർ- ശി-വ-നും- പാർ-വ-തി-യു-മെ-ന്നും- വി-ശ്വാ-സം.- ഗു-ഹ-യ്--ക്ക-ടു-ത്തു-ള്ള- അ-മ-രാ-വ-തി- മ-ല-യി-ലെ- വെ-ളു-ത്ത- ചെ-ളി- ദേ-ഹ-ത്ത്-- പു-ര-ട്ടു-ന്ന-ത്-- മം-ഗ-ള-ക-ര-മ-ത്രെ.- അ-ത്-- നൽ-കാ-നു-ള്ള- അ-വ-കാ-ശം- ബ-ത്--കൂ-ത്-- ഗ്രാ-മ-ത്തി-ലെ- മു-സ്ലി-ങ്ങൾ-ക്കാ-ണ്.- ക്ഷേ-ത്ര-ത്തി-ലെ- വ-ഴി-പാ-ടു-ക-ളു-ടെ- മൂ-ന്നി-ലൊ-രു-ഭാ-ഗ-ത്തി-ന്- അ-വ-കാ-ശി-ക-ളുമാ-ണ്-- ഇ-വർ.- അ-മർ-നാ-ഥി-ലേ-ക്കു-ള്ള- വ-ഴി-വെ-ട്ടി-ത്തെ-ളി-ച്ച്-- യാ-ത്ര- സു-ഗ-മ-മാ-ക്ക-യ-തി-ന്- പ്ര-തി-ഫ-ല-മാ-യാ-ണ്- അവകാ-ശം- ന-ല്-കി-യ-തത്രെ.-- ഈ- പാ-ര-സ്--പ-ര്യ-ത്തി-നു- ച-രി-ത്ര-ത്തി-ന്റെ- പി-ൻബ-ല-മു-ണ്ട്-.-
1850ൽ- മു-സ്ലിം- ആ-ട്ടി-ട-യ-നാ-യ- ബു-ട്ട- മാ-ലി-ക്കാ-ണ്,- കൈ-ലാ-സ-‐- മാ-ന-സ- സ-രോ-വർ- ക-ഴി-ഞ്ഞാൽ- ഇ-ന്ത്യ-യി-ലെ- ര-ണ്ടാ-മ-ത്തെ- ഹൈ-ന്ദ-വ- തീർ-ത്ഥാ-ട-ന- കേ-ന്ദ്ര-മാ-യ- അ-മർ-നാ-ഥ്-- ഗു-ഹാ-ക്ഷേ-ത്രം- ക-ണ്ടെ-ത്തി-യ-ത്-.- പി-ന്നീ-ട്-- ഹി-ന്ദു- പു-രോ-ഹി-ത-ന്മാർ-ക്കൊ-പ്പം- മാ-ലി-ക്കും- കു-ടും-ബ-വും- ക്ഷേ-ത്ര- സൂ-ക്ഷി-പ്പു-കാ-രാ-യി.- 2000‐ൽ- ശ്രീ- അ-മർ-നാ-ഥ്--ജി- ക്ഷേ-ത്ര- ബോർ-ഡി-ന്- സർ-ക്കാർ- രൂ-പം- നൽ-കി-തോ-ടെ അ-വ-രു-ടെ- അ-വ-കാ-ശം- അ-വ-സാ-നി-ച്ച-ു.- തീർ-ത്ഥാ-ട-നം- സു-ഗ-മ-മാ-യി- ന-ട-ത്തു-ന്ന-തിൽ- അ-വി-ടു-ത്തെ- മു-സ്ലിം- സ-മൂ-ഹ-ത്തി-ന്റെ- ഇ-ട-പെ-ടൽ- എ-ക്കാ-ല-ത്തും- പ്രശം-സനീ-യമാ-യി-രു-ന്നു.- പ-ഞ്ച-ധ-ര-ണി- ബേ-സ്-- ക്യാ-മ്പിൽ-നി-ന്ന്- 14 കി-ലോ-മീ-റ്റർ- അ-ക-ലെ-യു-ള്ള- ക്ഷേ-ത്ര-ത്തി-ലേ-ക്ക്-- കു-തി-ര-പ്പു-റ-ത്തും- ട്രോ-ളി-ക-ളി-ലു-മാ-ണ്- ആ-ളു-ക-ളെ- കൊ-ണ്ടു-പോ-വു-ക.-- ഹി-മാ-ല-യ-ത്തി-ന്റെ- ചെ-ങ്കു-ത്താ-യ- ഒ-റ്റ-യ-ടി-പാ-ത-യി-ലൂ-ടെ-യു-ള്ള- യാ-ത്ര- ക-രു-ത-ലോ-ടെ- വേ-ണം.- ഉ-ത്ത-ര-വാ-ദി-ത്വ-മാ-യാ-ണ്- അ-വർ- അ-തി-നെ- കാ-ണു-ന്ന-ത്-.- ര-ണ്ട്-- മാ-സ-ത്തെ- തീർ-ത്ഥാ-ട-ന-കാ-ലം- അവരു-ടെ- ഒ-രു- വർ-ഷ-ത്തെ- പ്ര-തീ-ക്ഷ-യാ-ണ്.- സം-ഘർ-ഷ-വും- ഭീ-ക-ര-ത-യും- തോൽ-പി-ക്കു-ന്ന-ത്-- ആ പാ-വങ്ങളെ.- 1990ൽ- ബാ-ബ-രി- മ-സ്--ജി-ദ്-- തർ-ക്ക-കാ-ല-ത്ത്-- തീർ-ത്ഥാ-ട-കർ-ക്കു-നേ-രെ- ആ-ക്ര-മ-ണ-മു-ണ്ടാ-യി.- 91മു-തൽ- അ-ഞ്ച്-- വർ-ഷം- യാ-ത്ര- നിർ-ത്തി-വ-ച്ചു.- സൈ-ന്യ-ത്തി-നു-നേ-രെ-യു-ള്ള- ഭീ-ക-രാ-ക്ര-മ-ണ-ത്തിൽ- 2000 ഓ-ഗ-സ്റ്റ്-- ഒ-ന്നി-ന്,- 17 തീർ-ത്ഥാ-ട-കർ- ഉൾ-പ്പെ-ടെ- 25 പേർ- കൊ-ല്ല-പ്പെ-ട്ടു.- 2008‐ൽ,- വ-ന-ഭൂ-മി- ക്ഷേ-ത്ര-ബോർ-ഡി-ന്- കൈ-മാ-റാ-നു-ള്ള- തീ-രു-മാ-നം- സം-സ്ഥാ-ന-ത്തെ- സാ-മു-ദാ-യി-ക-മാ-യി- വി-ഭ-ജി-ച്ച-തോ-ടെ- അ-മർ-നാ-ഥ്-- രാ-ഷ്ട്രീ-യ- പ്ര-ശ്--ന-മാ-യി- വളർ-ന്നു.-- ഉ-ത്ത-ര-വ്-- പി-ന്നീ-ട്-- പി-ൻവ-ലി-ച്ചു.- ഈ- വർ-ഷം- യാ-ത്ര- തു-ട-ങ്ങി-യ- ഉ-ട-നെ- കേ-ന്ദ്ര-സർ-ക്കാർ- നിർ-ത്തി-വ-ച്ചു.- പാ-കി-സ്ഥാ-ൻ പി-ന്തു-ണ-യോ-ടെ- അ-മർ-നാ-ഥ്-- യാ-ത്ര- അ-ട്ടി-മ-റി-ക്കാ-ൻ ശ്ര-മി-ക്കു-ന്ന-താ-യി- ര-ഹ-സ്യാ-ന്വേ-ഷ-ണ- റി-പ്പോർ-ട്ട്-- ചൂ-ണ്ടി-ക്കാ-ട്ടി-യാ-ണി-ത്-.- പാ-ത-യിൽ-നി-ന്ന്- നാ-ട-ൻ കു-ഴി-ബോം-ബു-ക-ളും- സ്--നൈ-പ്പർ- റൈ-ഫി-ളും- ക-ണ്ടെ-ത്തി-യെ-ന്ന്- അ-റി-യി-ച്ച- ഉ-ദ്യോ-ഗ-സ്ഥ-ൻ പ-ക്ഷേ- എ-വി-ടെ-നി-ന്നെ-ന്ന്- വ്യ-ക്ത-മാ-യി-ല്ല.- പി-ന്നാ-ലെ-യാ-ണ്- രാ-ജ്യ-ത്തെ- ഞെ-ട്ടി-ച്ച- തീ-രു-മാ-നം- പു-റ-ത്തു-വ-ന്ന-ത്-.- ജ-മ്മു-കാ-ശ്--മീ-രി-ന്- സ്വ-യം-ഭരണാ--ധി-കാ-രം- ഉ-റ-പ്പു-നൽ-കി-യ- ആർ-ടി-ക്കിൾ- 370 റദ്ദാ-ക്കി-ക്കൊ-ണ്ടു-ള്ള- ഉ-ത്ത-ര-വ്-- 70 കൊ-ല്ല-ത്തെ- ച-രി-ത്ര-ത്തെ- നോ-ക്കു-കു-ത്തി-യാ-ക്കി.- ആർ-ടി-ക്കിൾ- 370ൽ- വെള്ളം-ചേർ-ക്കാ-ൻ- കാ-ലങ്ങളാ-യി- നടത്തി-ക്കൊ-ണ്ടി-രു-ന്ന കു-തന്ത്രങ്ങളു-ടെ പരി-സമാ-പ്--തി.-
പൂ-ന്തോ-ട്ട-ങ്ങ-ളു-ടെ-യും- ത-ടാ-ക-ങ്ങ-ളു-ടെ-യും- നാ-ടാ-യ- ജ-മ്മു-കാ-ശ്--മീർ- വൈ-വി-ധ്യ-ങ്ങ-ളു-ടെ-യും- നാ-ടാ-ണ്.- ഭൂ-മി-യി-ലെ- സ്വർ-ഗ-മെ-ന്നും- ഇ-ന്ത്യ-യു-ടെ- സൗ-ന്ദ-ര്യ-കി-രീ-ട-മെ-ന്നു-മെ-ല്ലാം- വാ-ഴ്--ത്ത-പ്പെ-ടു-ന്ന- അവി-ടം-- ന-ര-ക-മാ-ക്കി-യ-ത്-- താ-ഴ്--വ-ര-യി-ലെ- ജ-ന-ങ്ങ-ള-ല്ല.- അ-ധ്വാ-ന-ശീ-ല-വും- ക-ര-കൗ-ശ-ല- വൈ-ദ-ഗ്--ധ്യ-വും- കൈ-മു-ത-ലാ-ക്കി- ജീ-വി-ക്കു-ന്ന-വ-രാ-ണ്- കാ-ശ്--മീ-രി-കൾ.- അ-വ-രു-ടെ- തു-ക-ലുൽ-പ-ന്ന-ങ്ങൾ,- ഷാൾ,- കാർ-പെ-റ്റ്,- ജ്വ-ല്ല-റി,- ക-ര-കൗ-ശ-ല- വ-സ്--തു-ക്കൾ- ലോ-കോ-ത്ത-രം.- മു-സ്ലി-ങ്ങ-ളും- ഹി-ന്ദു-ക്ക-ളും- സി-ഖു-കാ-രും- ബു-ദ്ധ-മ-ത-ക്കാ-രും- മ-തേ-ത-ര- ജീ-വി-തം- സാ-ധ്യ-മാ-ക്കി കാ-ണി-ച്ചു-.- എ-ന്നാൽ- ഇവി-ടെ-- ബോം-ബും- ഭീ-ക-ര-ത-യും- മാ-ത്ര-മാ-ണ്- വി-ള-യു-ന്ന-തെ-ന്ന്- വ-രു-ത്താ-ൻ കു-റെ- കാ-ല-മാ-യി- ശ്ര-മം-ന-ട-ന്നു.- ചെ-റി-യ- വി-ഷ-യ-ങ്ങൾ- ഊ-തി-പെ-രു-പ്പി-ക്കു-ന്ന- മാ-ധ്യ-മ-ങ്ങൾ-ക്കും- അതിൽ-  പ-ങ്കു-ണ്ടെ-ന്ന്- ഷാ-ലി-മാർ- ടൗ-ണി-ൽ പ-രി-ച-യ-പ്പെ-ട്ട- കോ-ളേ-ജ്-- അ-ധ്യാ-പ-ക-ൻ പ-റ-ഞ്ഞ-തോർ-ക്കു-ന്നു.- ജി-ഹാ-ദി-ക-ളും- ഭീ-ക-ര-വാ-ദി-ക-ളു-മു-ണ്ടാ-യ-ത്-- ഭ-ര-ണ-കൂ-ട-ന-യ-ങ്ങ-ളു-ടെ- ഭാ-ഗ-മാ-യാ-ണ്.- പ-ക്ഷേ,- 40 ല-ക്ഷ-ത്തോ-ളം- പൗ-ര-ന്മാ-രെ- മു-ഴു-വ-ൻ ഭീ-ക-ര-വാ-ദി-ക-ളാ-യി- ചി-ത്രീ-ക-രി-ച്ചാ-ണ്- സർ-ക്കാ-ർ-- പ-രി-ഹാ-ര-ക്രി-യകളി-ലേക്ക്-- നീ-ങ്ങി-യത്-.- -
കാ-ശ്--മീ-രി-ന്റെ- പ്ര-ത്യേ-ക-പ-ദ-വി- എ-ടു-ത്തു-ക-ള-ഞ്ഞ-തിൽ- അ-ത്യാ-ഹ്ലാ-ദ-ത്തി-ലാ-ണ്- ചി-ലർ.- താ-ഴ്--വ-ര-യി-ലെ- തീ-വ്ര-വാ-ദം- ഇ-തോ-ടെ- അ-വ-സാ-നി-ക്കു-മെ-ന്നാ-ണ്- അവരു-ടെ സ്വ-പ്--നം.- നോ-ട്ടു-നി-രോ-ധ-ന-കാ-ല-ത്തും- ഇ-തു-ത-ന്നെ-യാ-ണ്- ഫോ-ക്ക-സ്-.- ക-ള്ള-നോ-ട്ടി-ന്റെ- ത-ണ-ലി-ലെ- ക-ല്ലേ-റും- ഭീ-ക-ര-പ്ര-വർ-ത്ത-ന-വും- ഇ-ല്ലാ-താ-വു-മെ-ന്ന്- ഉ-ത്സാ-ഹ-ക-മ്മി-റ്റി- ദീർ-ഘ-ദർ-ശ-നം.- പ-ക്ഷേ,- താ-ഴ്--വ-ര-യിൽ- അ-ശാ-ന്തി- പെ-രു-കി-യ-താ-ണ്- ന-മ്മൾ- ക-ണ്ട-ത്-.- ഇ-നി- എ-ല്ലാ-വർ-ക്കും- അ-ങ്ങോ-ട്ട്-- ചേ-ക്കോ-റാം.- ഭൂ-മി- വാ-ങ്ങാം,- വി-വാ-ഹം- ക-ഴി-ക്കാം.- പ്ര-കൃ-തി- സൗ-ന്ദ-ര്യ-ത്താൽ- ഭൂ-മി-യി-ലെ- സ്വർ-ഗ-മാ-യി- വാ-ഴ്--ത്ത-പ്പെ-ടു-ന്ന- കാ-ശ്--മീ-രിൽ- വ-രാ-ൻപോ-കു-ന്ന-ത്-- വി-നോ-ദ-സ-ഞ്ചാ-ര- വ്യ-വ-സാ-യ-ത്തി-ന്റെ- പൂ-ക്കാ-ല-മാ-വും.- പ്ര-കൃ-തി-നാ-ശ-വും- കാർ-ഷി-ക- ത-കർ-ച്ച-യും- തീ-വ്ര-വാ-ദ-വു-മെ-ല്ലാം- വ-രു-ത്തി-യ- കെ-ടു-തി-ക-ളിൽ- വ-ഴി-മു-ട്ടി-യ- താ-ഴ്--വ-ര-യി-ലെ- ജീ-വി-തം- ഇ-പ്പോ-ൾ-തന്നെ- വ-ഴി-മാ-റി-തു-ട-ങ്ങിയി-ട്ടു-ണ്ട്--.--- ദാൽ-ത-ടാ-ക-ത്തിൽ- ഷി-ക്കാ-ര-കൾ- ച-ല-ന-മ-റ്റു- കി-ട-ക്കു-ന്നു.- ഹൗ-സ്--ബോ-ട്ടു-ക-ളിൽ- മ-റ്റു-പ-ല- ഏർ-പാ-ടു-ക-ളും- തു-ട-ങ്ങി-ക്കഴി-ഞ്ഞു.-- വരാ-നി-രി-ക്കു-ന്ന അധി-നി-വേശങ്ങളിൽ,------ സൗ-ന്ദര്യ-വും- ലാ-ളി-ത്യ-മാർ-ന്ന-- താ-ഴ്--വ-ര-യി-ലെ- ജീ-വി-തം-- ആർ-ത്തി-യു-ടെ- സം-സ്--കാ-ര-ത്തി-നു- അടി-യറവെക്കു--മോ-? ഈ- കാ-ല-വും- ക-ട-ന്നു-പോ-കുമാ-യി-രി-ക്കും.- 

Wednesday, December 8, 2010

രണ്ടമ്മമാരും നിസ്സാരമല്ലാത്ത ചില പ്രശ്‌നങ്ങളും
രണ്ട്‌ അമ്മമാരുടെ കഥ. രണ്ടു ദിവസത്തെ ഇടവേളയ്‌ക്കുള്ളില്‍ മാധ്യമങ്ങളില്‍ വായിച്ചും കണ്ടുമറിഞ്ഞതെങ്കിലും വാര്‍ത്തയേതിനെയും പോലെ ക്ഷണികമായ വികാരക്ഷോഭങ്ങളെ തൃപ്‌തമാക്കി എവിടെയുമൊരു പാടും വീഴ്‌ത്താതെ കടന്നുപോയത്‌. മകന്‍ വിറകുപുരയില്‍ പൂട്ടിയിട്ട 82കാരിയ ഒരു വൃദ്ധമാതാവിന്റെ കഥയാണ്‌ ആദ്യത്തേത്‌. നാല്‌ ആണ്‍മക്കളും കൈയൊഴിഞ്ഞഈ അമ്മയെ അഗതി മന്ദിരത്തിലേക്ക്‌ കൊണ്ടുപോകുന്നതായിരുന്നു കണ്ടത്‌. രണ്ടര വയസ്സുള്ള മകനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിച്ച്‌ ഏറെ വൈകും മുമ്പ്‌ തിരിച്ചെടുക്കാന്‍ ചെന്ന്‌ നിരാശയായി ജീവനൊടുക്കാന്‍ ശ്രമിച്ച 20 കാരിയായ അമ്മയുടെ കഥയാണ്‌ മറ്റൊന്ന്‌. ഭ്രാന്തമായ മുറവിളികള്‍ക്കൊടുവില്‍ അനാഥത്വത്തിന്റെ തൊട്ടിലില്‍ നിന്ന്‌ പിഞ്ചോമനയെ സ്വന്തം നെഞ്ചിന്റെ ചൂടിലേക്ക്‌ തിരിച്ചെടുക്കുന്നതിന്റെ വികാരനിര്‍ഭര രംഗം.ഈ രണ്ടു കാഴ്‌ചകള്‍ക്കുമിടയില്‍ നിന്ന്‌ പിന്‍വാങ്ങുമ്പോള്‍ `സാരമില്ലമ്മേ'' എന്ന്‌ എങ്ങനെ നാം പറയും? പ്രായം കൊണ്ട്‌ ജീവിതത്തിന്റെ രണ്ട്‌ അറ്റങ്ങളില്‍ നില്‍ക്കുന്ന ഈ അമ്മമാരുടെ കഥകള്‍ ചേര്‍ത്തും ഓര്‍ത്തും നോക്കുമ്പോള്‍ കണ്ണാടിയില്‍ തെളിയുന്നതെന്താണ്‌?പട്ടിക്കൂടിന്റെ ഔദാര്യം?``പട്ടിക്കൂടിനോളം മാത്രം വലിപ്പമുള്ള വിറകുപുരയില്‍ പൂട്ടിയിട്ട 82 കാരിയെ ജനമൈത്രി പൊലീസെത്തി രക്ഷപ്പെടുത്തി.'' നവംബര്‍ 12 ന്‌ പത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്നാണ്‌. സരസ്വതിയമ്മയെ പൂട്ടിയിട്ടത്‌ മറ്റെവിടെയുമല്ല; മകന്റെ പണിപൂര്‍ത്തിയാകുന്ന വീടിന്റെ വിറകുപുരയിലാണ്‌. മകന്‍ ദാനം ചെയ്‌ത പട്ടിക്കൂടിനുള്ളില്‍ മരവിച്ച്‌, `കൂട്ടില്‍ നിന്ന്‌ വിടാത്ത'' ജീവനുമായി മല്ലടിച്ച്‌ ദിവസങ്ങള്‍ കഴിച്ച ഈ വയോധികയെ യാദൃഛികമായാണ്‌ ആരോഗ്യ ബോധവല്‍ക്കരണത്തിനെത്തിയ നഴ്‌്‌സിങ്‌ വിദ്യാര്‍ഥികള്‍ കാണുകയും രക്ഷപ്പെടുത്തുകയും ചെയ്‌തത്‌. സ്വന്തം അമ്മയെ വിറകുപുരയില്‍ പൂട്ടിയിട്ടത്‌ മാലോകരറിയുകയും നാണംകെടുകയും ചെയ്‌ത മക്കള്‍ ഉടനെ മത്സരബുദ്ധിയോടെ വന്ന്‌ ക്ഷമാപണം നടത്തി അമ്മയെ കൂട്ടിക്കൊണ്ടുപോയിരിക്കുമെന്ന്‌ മോഹിച്ച ശുദ്ധാത്മാക്കള്‍ക്ക്‌ തെറ്റി. പിറ്റേന്നും ഈ അമ്മയുടെ വാര്‍ത്തയും ചിത്രവും വന്നു. പട്ടിണിയും അവശതയും കൊണ്ട്‌ മൃതപ്രായയായ അമ്മയുടെ മുഖം ദൈന്യതയടെ വിളംബരം പോലെ. നിരാലംബയായ അവരുടെ കൈകളില്‍ പിടിച്ചുനില്‍ക്കുന്ന സിസ്‌റ്റര്‍. ചിത്രത്തിനടിയില്‍ ഇങ്ങനെ വായിക്കാം. ``സാരമില്ലമ്മേ.. മക്കളും ബന്ധുക്കളും സംരക്ഷിക്കാന്‍ മടിച്ച സരസ്വതിയെ ഉദയംപേരൂര്‍ പരിപാലനഭവനില്‍ എത്തിച്ചപ്പോള്‍.'' വാര്‍ത്ത തുടരുന്നു. `ഇവരുടെ നാല്‌ ആണ്‍മക്കളെയും ബന്ധുക്കളെയും പൊലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും പൂര്‍ണമനസോടെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറച്ച മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ്‌ പൊലീസ്‌ സരസ്വതിയമ്മയെ പരിപാലനഭവനിലെത്തിച്ചത്‌'. കഥ ഇവിടെ ശുഭപര്യവസായിയായി.ഇതെന്റെ ജീവനെക്കാള്‍ വലുത്‌ ``രണ്ടര വയസ്സുള്ള മകനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച്‌ പിന്നീട്‌ തിരികെ വേണമെന്നാവശ്യപ്പെട്ട്‌ എത്തിയ പാലമറ്റം കോളനിയില്‍ സജിതയെ(20)വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'' നവംബര്‍ 14 ന്റെ ഈ വാര്‍ത്ത കോട്ടയം ജില്ലയില്‍ നിന്നാണ്‌. നവം: 11ന്‌ വ്യാഴാഴ്‌ച രാവിലെയാണ്‌ കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ സജിത കുഞ്ഞിനെ ഉപേക്ഷിച്ചത്‌. അന്ന്‌ ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞിനെ വീണ്ടെുടുക്കാന്‍ ഇവര്‍ ആശുപത്രിയിലും പൊലീസ്‌്‌ സ്‌റ്റേഷനിലും ചെന്ന്‌ വിലപിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ഒന്നു കാണാന്‍ പോലും കഴിയാഞ്ഞപ്പോള്‍ അവനെ ഇനിയൊരിക്കലും തനിക്ക്‌ തിരിച്ചുകിട്ടില്ലെന്നവള്‍ സങ്കടപ്പെട്ടു.പ്രണയത്തെ തുടര്‍ന്നായിരുന്നു സജിതയുടെ വിവാഹം. ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞ സജിത വീട്ടുകാരും കൈയൊഴിഞ്ഞതോടെ അനാഥാവസ്ഥയിലായി. ജീവിതം വഴിമുട്ടിയപ്പോളാണ്‌ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ തോന്നിയതെന്ന്‌ അധികൃതരോട്‌ കുറ്റസമ്മതം ചെയ്‌തു. നിയമത്തിന്റെ നൂലാമാലകളെക്കുറിച്ചൊന്നും ആ അമ്മക്കറിയില്ലായിരുന്നു. ഉപേക്ഷിച്ച കുട്ടിയെ തിരികെ കിട്ടണമെങ്കില്‍ അമ്മ താനാണെന്ന്‌ തെളിയിക്കുന്ന രേഖ നല്‍കണമെന്ന്‌്‌ വ്യവസ്ഥ. എന്നാല്‍ തന്റെ ഉണ്ണിയെ തിരിച്ചുകിട്ടാന്‍ കണ്ണ്‌ ചൂഴ്‌ന്ന്‌്‌ പൂതത്തിനു നല്‍കി ``ഇതിലും വലിയതാണെന്റെ പൊന്നേമന അതിനെ തരികെ''ന്ന്‌ പറഞ്ഞ ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെപ്പോലെ ഇവളും ഇത്‌ തന്റെ ജീവനെക്കാള്‍ വലുതാണെന്ന്‌ സാക്ഷ്യം നല്‍കി. പിന്നെയും രണ്ടുനാള്‍ കഴിഞ്ഞ്‌ കുഞ്ഞിനെ തിരികെ കിട്ടിയപ്പോഴാണ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജിത സാധാരണനിലയിലെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക്‌ തിരിച്ചുകൊടുത്ത മുഹൂര്‍ത്തം എത്രമാത്രം വികാരഭരിതമായിരുന്നുവെന്ന്‌ ആ ചിത്രവും (തൊട്ടിലില്‍ നിന്ന്‌ അമ്മയിലേക്ക്‌) അവിടെയുണ്ടായിരുന്നവരുടെ സാക്ഷ്യങ്ങളും പറയുന്നു. സ്വന്തം കുഞ്ഞിന്‌ സംരക്ഷണമേകാന്‍ അമ്മയോളം പോന്ന തൊട്ടിലൊന്നുമില്ലെന്ന ബോധ്യത്തിന്റെ മുഹൂര്‍ത്തമായി അത്‌.വീഴുന്നതാരുടെ മുഖംമൂടിയാണ്‌?വീടിന്റെ വിറകുപുരയിലേക്കും അവിടെനിന്നും അനാഥാലയത്തിലേക്കും തള്ളിവിട്ട നാല്‌ ആണ്‍മക്കളുടെ വൃദ്ധയായ അമ്മയുടെയും, സ്വന്തം ജീവിതം അനാഥത്വത്തിന്റെ പടുകുഴിലെങ്കിലും തന്റെ മകനെ അനാഥത്വത്തിലേക്ക്‌ തള്ളിവിടാനാകാത്ത യുവതിയായ ഈ അമ്മയുടെയും കഥകളില്‍ എന്ത്‌ പുതുമ? ഏറെ കേട്ടതും വരുംകാലത്ത്‌ വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ പോലുമിടയില്ലാത്തതുമായ നമ്മുടെ സ്വാഭാവിക ജീവിതം!എങ്കിലും ഒരേ ജീവിതത്തിന്റെ ആദ്യന്തങ്ങളില്‍ നില്‍ക്കുന്ന ഈ രണ്ടമ്മമാരുടെയും അനുഭവങ്ങളില്‍ തെളിയുന്ന നമ്മുടെ ജീവിതം എന്താണ്‌? ഇതിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും മറക്കാനാണ്‌ നമുക്കിഷ്‌ടം. ആദ്യകഥയിലെ അമ്മ ഉപയോഗം കഴിഞ്ഞ്‌ തേയ്‌മാനം വന്ന വസ്‌തു. ഉപയോഗം കഴിഞ്ഞതെന്തും വെച്ചേക്കാതെ വലിച്ചെറിയുന്ന കാലത്ത്‌ ഒന്ന്‌ റിപ്പയര്‍ ചെയ്‌ത്‌ പോലും ഉപയോഗിക്കാനാകാത്ത ഈ പാഴ്‌ വസ്‌തു പിന്നെ എന്തു ചെയ്യും. പക്ഷെ, നമ്മുടെ ഇപ്പോഴത്തെ വലിയ പ്രശ്‌നം മാലിന്യ കൂനകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ്‌. നിക്ഷേപിക്കാന്‍ സ്ഥലം പോരെന്നതാണ്‌. `സംസ്‌കര'ണവിദ്യകളൊന്നും ഇനിയും അത്ര `സമ്പന്ന'മായിെല്ലന്നതാണ്‌. അതെന്തായാലും നന്നായി. ഓര്‍മകള്‍ വേട്ടയാടാന്‍ തുടങ്ങിയാല്‍ നമുക്ക്‌ തിരിച്ചുചെല്ലാം. വിലപിടിച്ച പലതും ഇവിടെനിന്ന്‌ മടക്കിയെടുക്കാനുണ്ടാകും. രണ്ടാമത്തെ കഥയിലെ 20 കാരിയായ അമ്മയുടെ കഥ മറ്റൊന്നാണ്‌. തനിക്ക്‌ വേദനകള്‍ മാത്രം നല്‍കിയ ഒരു ദാമ്പത്യത്തിന്റെ, പ്രണയത്തിന്റെ കയ്‌ക്കുന്ന സ്‌മാരകമാണ്‌ രണ്ടര വയസുള്ള ആ ആണ്‍പ്രജ. എന്നാല്‍ തന്നെയും കുഞ്ഞിനെയും അനാഥരാക്കി കടന്നുപോയ്‌ക്കളഞ്ഞവനോടുള്ള പ്രതികാരമായി പോലും ആ ചോരപ്പൊടിപ്പിനെ ഉപേക്ഷിക്കാന്‍ അവള്‍ക്ക്‌ കഴിയുമായിരുന്നില്ല. ഇനിയും അതിനെ പേറേണ്ടിവരികയെന്നത്‌ ഏറെ കാലത്തേക്കെങ്കിലും തന്റെ വേദന തന്നെയായിരിക്കുമെന്നും അവള്‍ക്കറിയാഞ്ഞല്ല. ഇവിടെ അവള്‍ക്ക്‌ അവനെയല്ല; അവന്‌ അവളെയാണ്‌ ആവശ്യം. എന്നിട്ടും അവളാണ്‌ അവനെ തിരിച്ചെടുക്കാന്‍ ഓടിയത്‌. എന്നല്ല, ഉപേക്ഷിച്ചതിനുശേഷം അവനെ കുറിച്ചുള്ള വിചാരങ്ങള്‍ വേട്ടപ്പട്ടിയെ പോലെ ആ ദിവസങ്ങളിലത്രയും അവളെ ഓടിച്ചുകൊണ്ടിരുന്നു. മടക്കി കിട്ടിയപ്പോള്‍ സ്വന്തം ജീവന്‍ തിരിച്ചുകിട്ടിയതിനെക്കാള്‍ അവള്‍ സന്തോഷിച്ചു. ഇതാണ്‌ അമ്മയെന്ന പദവിയെ പവിത്രവും മഹത്വമാര്‍ന്നതുമായി വാഴ്‌ത്തി പാടുന്നതിനു പിന്നിലെ രഹസ്യവും. പ്രണയവും സ്വപ്‌നങ്ങളുമെല്ലാം തകര്‍ത്ത്‌ തന്റെ ജീവിതം അനാഥമാക്കിയ ആ `ആണൊരുത്ത' നോടുള്ള പക തീര്‍ക്കാനൊന്നുമായിരുന്നില്ല അവള്‍ അതിനെ തൊട്ടിലില്‍ ഉപേക്ഷിച്ചത്‌. എന്നാലും ഇതിനവരെ കുറ്റപ്പെടുത്താനും ഏറെപ്പേരുണ്ടാകും. അവരോട്‌ ജര്‍മന്‍ കവി ബ്രെഹ്‌റ്റ്‌ നേരത്തെ പറഞ്ഞ മേരിഫെറാറിന്റെ കഥയോര്‍മിപ്പിക്കാം. വേലക്കാരിയായ അവള്‍ പിഴച്ചുപെറ്റ സന്തതിയെ കക്കൂസ്‌ മുറിയില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. സദാചാരികളും കാരുണ്യവാദക്കാരുമെല്ലാം കയര്‍ക്കും. അവരോട്‌ കവി പറഞ്ഞു `കോപിക്കൊലാ നിങ്ങള്‍'. വീട്‌, കുടുംബം, ദാമ്പത്യം, പ്രണയം.. മൂല്യങ്ങളെ കുറിച്ചെല്ലാം ഉഗ്രമായി പ്രസംഗിക്കുക. ആചാരാനുഷ്‌ഠാനങ്ങളെല്ലാം വാശിയോടെ പിന്തുടരുക. എന്നിട്ട്‌ വിപണിയെ ദൈവവും ദൈവത്തെ മാജിക്കുകാരനുമാക്കുക. പിന്നെ പ്രണയത്തെ ഭോഗവും ഭോഗത്തെ ഉപഭോഗവും അതിനെ തന്നെ സംസ്‌കാരവുമാക്കുക. എന്തിനെയും ഏതിനെയും ഉപയോഗിക്കുക, വലിച്ചെറിയുക. ഇവിടെ അഴിഞ്ഞുവീഴുന്നത്‌ ഈ ആണ്‍കോയ്‌മയുടെ, ആസക്തിയുടെ, നമ്മുടെ തന്നെ മുഖംമൂടിയല്ലേ? കുറ്റബോധത്തോടെയല്ലാതെ `സാരമില്ലമ്മേ' എന്ന്‌ എങ്ങനെ നാം ഇവരെ സാന്ത്വനിപ്പിക്കും?

Thursday, November 18, 2010

പൂരം: ചരിത്രത്തിലും കാലത്തിലും


സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെയാണ്‌ ആഘോഷങ്ങളെയും ഉത്സവങ്ങളെയും പ്രസക്തമാക്കുന്നത്‌. ചരിത്രവും പുരാവൃത്തവുമായി ബന്ധപ്പെട്ട ഇവ രാഷ്‌ട്രീയവും സാമൂഹ്യവുമായുംഅന്വേഷണവിഷയമാകുന്നത്‌ അതുകൊണ്ടാണ്‌. പ്രത്യേകിച്ച്‌ വിമോചന രാഷ്‌ട്രീയ സങ്കല്‍പ്പങ്ങളില്‍ ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ക്ക്‌ സവിശേഷ പ്രസക്തിയുണ്ട്‌. സംഘജീവിതം മനുഷ്യന്റെ എന്നത്തെയും അനിവാര്യതയും വ്യസനവുമാണ്‌. വ്യക്തിയായും സമൂഹജീവിയായും ഓരേ സമയം ജീവിക്കുന്നതിന്റെ ഭിന്നാവസ്ഥകളെ പലേതരത്തിലാണ്‌ അവന്‍ മറികടക്കുന്നത്‌. ഉത്സവങ്ങളും ആഘോഷങ്ങളും ഈയൊരു സംഘര്‍ഷത്തിന്റെ മൂര്‍ത്ത പ്രകടനങ്ങളാകുന്നുണ്ടെന്ന്‌ കാണാം. ലോകത്തെവിടെയും ഉത്സവങ്ങളില്‍ ദൃശ്യമാകുന്ന മനുഷ്യോര്‍ജത്തിന്റെ വന്യമായ അണമുറിയല്‍ ഒരു വിമലീകരണത്തിന്റെ ദൗത്യമാണ്‌ നിര്‍വഹിക്കുന്നത്‌. പൂരങ്ങളുടെ പൂരമെന്ന്‌ വിളിപ്പെട്ട തൃശൂര്‍പൂരത്തെക്കുറിച്ച്‌ കെ കെ ശിവദാസ്‌ രചിച്ച `തൃശൂര്‍പൂരം പകിട്ടും പെരുമയും' എന്ന പുസ്‌തകം പതിവ്‌ ഫോക്‌ലോര്‍ പഠന ചിട്ടവട്ടങ്ങളില്‍ എഴുതപ്പെട്ടതല്ല. ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും രീതിശാസ്‌ത്രങ്ങള്‍ക്കൊപ്പിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളുടെ ഉല്‍പ്പത്തി അന്വേഷിക്കുന്നതിനു പകരം ഉത്സവത്തിന്റെ നിര്‍വഹണ രീതിയെയും കാലികമായ പരിണാമങ്ങളെയും വിശദീകരിച്ചുകൊണ്ട്‌ `ഉത്സവത്തെ പ്രവര്‍ത്തനരീതിയും സന്ദര്‍ഭവുമായി' മനസിലാക്കാനാണ്‌ ശിവദാസ്‌ ശ്രമിക്കുന്നത്‌. പൂരംപുറപ്പാട്‌, പൂരപ്പെരുമ, ദേശവലത്ത്‌, പൂരപ്പൊലിമ, കൊടിയിറക്കം എന്നിങ്ങനെ അഞ്ച്‌ അധ്യായങ്ങളിലായി പൂരത്തിന്റെ പൊതുപരിസരം, ആവിര്‍ഭാവം, പ്രവര്‍ത്തന രീതി, നിരന്തരപരിണാമം എന്നിവ വിശകലനം ചെയ്‌തുകൊണ്ട്‌ പൂര കാഴ്‌ചയെ സ്ഥൂലത്തില്‍ നിന്ന്‌ സൂക്ഷ്‌മത്തിലേക്ക്‌ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫിക്‌ രീതിയാണ്‌ വിശകലനത്തിന്റെ പ്രത്യേകത. ``മതവിശ്വാസം, കുടുംബജീവിതം, ദേശീയത, ഋതുഭേദം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ഥങ്ങളായ ഉത്സവങ്ങള്‍ ലോകമെമ്പാടുമുണ്ട്‌. പ്രത്യേക പ്രദേശത്തുള്ള ആളുകളും അവരുടെ തൊഴിലുകളും അവ തീര്‍ക്കുന്ന സവിശേഷ ഘടനയുമാണ്‌ ഉത്സവാവതരണം രൂപപ്പെടുത്തുന്നത്‌.''നിത്യജീവിതത്തിലെ പരിധികളുടെ അതിലംഘനം ഉത്സവങ്ങളില്‍ നടക്കാറുണ്ട്‌. പരിശുദ്ധമായവയില്‍ അശുദ്ധിബാധിക്കുകയും മതപരമായ താല്‍പര്യങ്ങള്‍ മതേതര താല്‍പര്യങ്ങളോട്‌ സന്ധിചെയ്യുകയും ചെയ്യുന്നു. സാമൂഹിക പദവികളുടെ കീഴ്‌മേല്‍ മറിയലും സാമൂഹികാതിര്‍ത്തികളുടെ ലംഘനവും, ശരിയായ നടത്തിപ്പുപോലെ ഉത്സവത്തിന്റെ അവിഭാജ്യഘടകമാണ്‌. പന്തല്‍, കുട, ആനച്ചമയം, വാദ്യമേളം, പ്രദര്‍ശനം, വെടിക്കെട്ട്‌ എന്നിവയുമായി ബന്ധപ്പെട്ട വലിയൊരു കൂട്ടായ്‌മ ഇതില്‍ പങ്കെടുക്കുന്നു. ശക്തന്‍ തമ്പുരാന്റെ മിത്രമായിരുന്ന അരണാട്ടുകര തരകനെ പോലുള്ളവര്‍ക്ക്‌ പൂരവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനവും നിരീക്ഷിക്കപ്പെടുന്നു. പൂരപ്പൊലിമ, കൊടിയിറക്കം എന്നീ അധ്യായങ്ങളില്‍ ഇത്തരം അന്വേഷണത്തിന്റെ സാധുതയന്തെന്ന്‌ ശിവദാസ്‌ പറയുന്നു. ``ഭൂതകാലത്തിന്റെ തുടര്‍ച്ചകളെ അന്വേഷിക്കുന്നതോടൊപ്പം ഉത്സവത്തിലെ വര്‍ത്തമാന കൂട്ടായ്‌മകളിലെ മുഴുവന്‍ ബലതന്ത്രങ്ങളും'' കണ്ടെത്തുകയാണത്‌.കൊച്ചി രജ്യത്തെ ആധുനികവല്‍ക്കരിച്ച ശക്തന്‍തമ്പുരാന്റെ നാമവുമായി ബന്ധപ്പെട്ടതാണ്‌ തൃശിവപേരൂര്‍ പട്ടണത്തിന്റെയും പൂരത്തിന്റെയും പെരുമ. എന്നാല്‍ പൂരത്തിലും ചെറുപൂരങ്ങളിലും ഉള്‍പ്പെടുന്ന ദേശബന്ധങ്ങളും വിവിധ കൂട്ടായ്‌മകളും ഉപകൂട്ടായ്‌മകളുമടങ്ങുന്ന അതിന്റെ ബൃഹത്തായ ഘടനയില്‍ ചരിത്രവും സംസ്‌കാരവും മാത്രമല്ല ജാതി, തൊഴില്‍, സാമ്പത്തികം, രാഷ്‌ട്രീയം, അധികാരം തുടങ്ങിയവയെല്ലാം സന്നിഹിതമാകുന്നതെങ്ങനെയെന്ന്‌ പുസ്‌തകം പറയുന്നു.മതത്തോടും മേല്‍ജാതി കോയ്‌മയോടും ബന്ധപ്പെട്ടുണ്ടായ പൂരം എങ്ങനെ പിന്നീട്‌ മതേതരവും ദേശീയവുമായി മാറിയെന്ന അന്വേഷണത്തില്‍ ദേശീയത, ആധുനികത, അധികാരബന്ധങ്ങള്‍, നഗരവല്‍കരണം തുടങ്ങിയവയും പരാമര്‍ശവിഷയമാകുന്നുണ്ട്‌.``കൂട്ടായ്‌മയുടെ വിപുലതയും പ്രവര്‍ത്തനരീതിയുമാണ്‌ തൃശൂര്‍പൂരം എന്ന ഉത്സവത്തിന്റെ സമകാലികമായ നിലനില്‍പ്പിന്‌ അടിത്തറ... നാഗരികമായ ഒരന്തരീക്ഷത്തില്‍ നടക്കുന്ന ഈ നാടോടിയുത്സവം വ്യക്തിസത്തകളെക്കാള്‍ സജീവമായ കൂട്ടായ്‌മകളെ സൃഷ്‌ടിക്കുന്നു... നാഗരികമായ ഏകാന്തതയെ മറികടക്കും വിധമുള്ള പെരുമാറ്റരീതികളാണ്‌ തൃശൂര്‍പൂരത്തിന്റെ കൂട്ടായ്‌മയുടെ വിപുലതയ്‌ക്കു പിന്നിലുള്ളത്‌. മദ്യം, തിരക്ക്‌, കച്ചവടം, കാണികള്‍, കുടമാറ്റം, വെടിക്കെട്ട്‌, വാദ്യക്കാര്‍, വാദ്യമേളങ്ങള്‍, പൂരപ്രദര്‍ശനം എന്നിവയെല്ലാം കാഴ്‌ചയുടെയും കേള്‍വിയുടെയും ഈ മഹാമേളയില്‍ കൂടിക്കലരുന്നു.'' ഇതോടൊപ്പം ജനപ്രിയ സംസ്‌കാരത്തെ കുറിച്ച്‌്‌ റെയ്‌മണ്ട്‌ വില്യംസ്‌, അഡോണോ, ടെറിഈഗിള്‍ട്ടന്‍, ഹൊഖീമര്‍, ബക്‌തിന്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങളുമായി പൂരത്തിന്റെ സ്വഭാവത്തെ താരതമ്യം ചെയ്യുന്നു. പാശ്‌ചാത്യ നാടുകളിലെ കാര്‍ണിവെലുകളുമായി പൂരത്തിനുള്ള സാദൃശ്യവും വ്യത്യാസവും ചര്‍ച്ചചെയ്യപ്പെടുന്നു. പൂരം ആസ്വാദകര്‍ക്കും റിപ്പോര്‍ട്ടിങിനുമുള്ള കൈപ്പുസ്‌തകമെന്ന നിലയിലും ചരിത്ര - സാംസ്‌കാരി പഠനങ്ങള്‍ക്കുള്ള സാമഗ്രിയെന്ന നിലയിലും ഈടുറ്റതാണ്‌ കെകെ ശിവദാസിന്റെ ഈ പഠനപുസ്‌തകം.